മുംബൈ : കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടാൻ സര്‍ക്കാര്‍ തീരുമാനിച്ചു.രാജ്യത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ വീണ്ടും കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ധാരാവിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഇതിന്റെ ഭാഗമായി പഴം, പച്ചക്കറികളടക്കം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. അതേസമയം, മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് വീടുകള്‍ തോറും എത്തിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.ധാരാവിയില്‍ ബുധനാഴ്ച അഞ്ചു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 15 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്.