അഞ്ച് മാസത്തിന് ശേഷം തുറന്ന കോടതിയിൽ സിറ്റിംഗ് ആരംഭിക്കാന്‍ സുപ്രീംകോടതി. ഇന്ന് മുതൽ മൂന്ന് കോടതികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. വാദം പറയുന്ന അഭിഭാഷകർക്കും ക്ലർക്കിനും മാത്രമാണ് കോടതിവളപ്പിലേക്ക് പ്രവേശനമുളളൂ. സ്‌പെഷ്യൽ പാസ് മുഖേന പ്രവേശനം നിയന്ത്രിക്കുന്നതിനുളള നടപടിയും എടുത്തിട്ടുണ്ട്. സാമൂഹിക അകലമുള്‍പ്പെടെയുളള മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് സുപ്രീംകോടതി ഇറക്കിയ മാർഗനിർദേശത്തിൽ നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഡൽഹി ഹൈക്കോടതിയിൽ അഞ്ച് കോടതികളാണ് ഇന്ന് മുതൽ നേരിട്ട് വാദം കേൾക്കുന്നത്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മറ്റ് ബെഞ്ചുകൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി സിറ്റിംഗ് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.