Sunday, May 19, 2024
spot_img

പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി,സൂരജിനെ വീട്ടിൽ കയറ്റിയില്ല

കൊല്ലം∙ അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച്  കൊന്ന കേസിലെ പ്രതി സൂരജിനെ തെളിവെടുപ്പിന് ഉത്രയുടെ വീട്ടിലെത്തിച്ചു. കരിമൂർഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. കേസിൽ പ്രധാനമായ തെളിവാണിതെന്ന് അന്വേഷണസംഘം പറയുന്നു. ഫൊറൻസിക് സംഘത്തിന് ഈ കുപ്പി കൈമാറും. അതിവൈകാരിക രംഗങ്ങളായിരുന്നു സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ ഉണ്ടായത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറയുന്നുണ്ടായിരുന്നു.  

മേയ് 7ന് പുലർച്ചെയാണ് ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഉത്ര അഞ്ചലിലെ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാർച്ച് 2ന് ഭർതൃവീട്ടിൽ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടർച്ചയായുള്ള പാമ്പ് കടിയിൽ സംശയം തോന്നി മാതാപിതാക്കൾ നൽകിയ പരാതിയോടെയാണ്  കേട്ട് കേൾവിയില്ലാത്ത കൊലപാതക കഥ പുറത്തു വന്നത്,

Related Articles

Latest Articles