മലയാള സിനിമയില്‍ മുളയിലെ നുളളുന്നവരുണ്ടെന്ന നീരജ് മാധവിന്‍റെ പരാമര്‍ശനത്തിനെതിരെ ഫെഫ്ക. വ്യക്തതയില്ലാത്ത ഇത്തരം പരാമര്‍ശങ്ങള്‍ സിനിമ നടന്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഫെഫ്ക അമ്മക്ക് കത്ത് നല്‍കി. ഇത്തരക്കാര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും ഇവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കുമെന്നും ഫെഫ്ക നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാവരെയും സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുന്നതാണ് നീരജിന്‍റെ പരാമർശമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അയച്ച കത്തിൽ പറയുന്നു.
മലയാള സിനിമയില്‍ സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേർതിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നുവെന്നുമായിരുന്നു നീരജിന്‍റെ കുറിപ്പ്.
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…