തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് പൊരുത്തപ്പെടാത്ത മൊഴികൾ നൽകുകയും, സ്വപ്ന ഒളിവിൽ പോയത് തന്റെ അറിവോടെയാണ് എന്നതിന് കസ്റ്റംസ് നിരത്തിയ തെളിവുകൾക്കു മുന്നിൽ ഉത്തരം മുട്ടുകയും ചെയ്തതോടെമുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിന് കുരുക്ക് വീണ്ടും മുറുകി.ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയതിനു പിന്നാലെ എൻ.ഐ.എയും കസ്റ്റംസും സംയുക്തമായി ശിവശങ്കറിന്റെ ഫ്ളാറ്റിൽ റെയ്ഡ് നടത്തി. കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കയച്ചു.ശിവശങ്കറിന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വ്യക്തം.