ദില്ലി: സമാജ്‌വാദി പാർട്ടി നേതാവും രാജ്യസഭാ എം.പി.യുമായ അമർ സിംഗ് അന്തരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 64 വയസായിരുന്നു.
കഴിഞ്ഞ ഏഴു മാസക്കാലമായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അമർ സിംഗ്.
കിഡ്നി ട്രാൻസ്പ്ലാന്റിനു ശേഷം ഇദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു. 2013 ൽ അമർ സിംഗിന് കിഡ്‌നി തകരാർ സംഭവിച്ചിരുന്നു.