ദില്ലി: സര്‍വ്വകലാശാലകള്‍ക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രീംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
സർവകലാശാലകൾ തീരുമാനിച്ചാൽ പരീക്ഷകൾ നടത്താൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തിൽ ഒന്നും, രണ്ടും വർഷ പരീക്ഷകൾ നടത്തരുതെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സർവകലാശാലകളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷ നടത്താൻ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു