Wednesday, April 24, 2024
spot_img

പതാകകൾ പകുതി താഴ്ത്തിക്കെട്ടി അമേരിക്ക വിങ്ങുന്നു; സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം തോക്കുമായി സ്കൂളിലെത്തി കൂട്ടക്കുരുതി; 18 കാരന്റെ ആക്രമണത്തിൽ മരിച്ചത് 21 പേർ

ഹൂസ്റ്റണ്‍: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ടെക്‌സാസിലെ റോബ് എലിമെന്ററി സ്കൂളിൽ 18-കാരൻ നടത്തിയ വെടിവെപ്പില്‍ 21 പേർ മരിച്ചു. 18 വിദ്യാർത്ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം രണ്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. 18-കാരൻ കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. രണ്ട് വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അക്രമി സാല്‍വദോര്‍ റെമോസും പോലീസിന്റെ വെടിയേറ്റ് മരിച്ചു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്.

രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കി. പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ വെടിവെപ്പാണ് ടെക്‌സാസിലെ സ്‌കൂളിലുണ്ടായത്. 20 വിദ്യാർത്ഥികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് അന്ന് കൊല്ലപ്പെട്ടത്.

Related Articles

Latest Articles