Sunday, May 19, 2024
spot_img

ഐ ഫോണ്‍ വാങ്ങാൻ ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു, പതിനേഴുകാരന്‍ പിടിയിൽ

ഒഡീഷ: ഭാര്യയെ 1,80,000 രൂപയ്ക്ക് വിറ്റ സംഭവത്തില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. ഒഡീഷയിലെ ബൊലാംഗിര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് സംഭവം. രാജസ്ഥാനിലുള്ള 55 കാരനായ മധ്യവയസ്കനാണ് ഇയാള്‍ സ്വന്തം ഭാര്യയെ വിറ്റത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് സംഭവം.

രാജേഷ് റാണ എന്നയാളെയാണ് പൊലീസ് പിടിയിലായത്. ഭാര്യയെ വിറ്റു കിട്ടിയ പണം ഉപയോഗിച്ച്‌ ഇയാള്‍ ഐഫോണ്‍ (I Phone) വാങ്ങിയതായും പൊലീസ് കണ്ടെത്തി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് രാജേഷ് റാണ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് വീട്ടുകാരോട് വിവരം അറിയിക്കുകയും കുടുംബങ്ങള്‍ ഇരുവരുടേയും വിവാഹം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, താന്‍ ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമായിരുന്നു രാജേഷ് റാണയുടെ ന്യായം. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രാജേഷ് റാണയെ കസ്റ്റഡിയിലെടുത്ത പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles