Monday, May 20, 2024
spot_img

2013 മുതൽ ഹിന്ദുക്കൾക്കെതിരെ നടന്നത് എന്ത് ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ബംഗ്ലാദേശ് മുനുഷ്യാവകാശ സംഘടനയായ എയിന്‍ സലിഷ് കേന്ദ്രയുടെ റിപ്പോര്‍ട്ട് പ്രകാരം 2013 മുതല്‍ 3600 ആക്രമണങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് നടന്നത്. മൊത്തം ജനസംഖ്യയില്‍ 8.5 ശതമാനമാണ് ഹിന്ദു വിഭാഗം. 90 ശതമാനവും മുസ്ലിം വിഭാഗക്കാരാണ്. ക്രിസ്ത്യന്‍, ബുദ്ധ വിഭാഗവും രാജ്യത്തുണ്ട്. കഴിഞ്ഞ ദശകങ്ങള്‍ക്കുള്ളില്‍ ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് കണക്കുകളില്‍ കാണാം. 1980 കളില്‍ 13.5 ശതമാനമായിരുന്നു ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ.

1940 കളില്‍ മേഖലയിലെ 30 ശതമാനവും ഹിന്ദു വിഭാഗമായിരുന്നു. ന്യൂനപക്ഷങ്ങളുടെ എണ്ണം കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമം മൂലം ഇവര്‍ മതം മാറുകയോ നാട് വിടുകയോ ചെയ്യുന്നതാണ് . രാജ്യത്തെ ആക്രമണങ്ങളില്‍ നിന്നും രക്ഷതേടിയും ജോലി തേടിയും മറ്റും വലിയൊരു വിഭാഗം വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറുന്നു. അഫ്ഗാനിസ്താനും പാകിസ്താനും സമാനമായി ന്യൂനപക്ഷങ്ങളെ മത നിന്ദ ആരോപിച്ച്‌ വധിക്കുന്നതും മറ്റൊരു കാരണമാണ്.

ബംഗ്ലാദേശ് എന്ന രാജ്യം രൂപീകൃതമാവുമ്ബോള്‍ മതേതര ഭരണഘടനയായിരുന്നു രാജ്യത്തിന്. 1970 ഭരണഘടനയില്‍ വരുത്തിയ അഞ്ചാമത്തെ ഭേദഗതിയിലൂടെ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് മാറ്റി. 1980 ല്‍ രാജ്യത്തെ സ്‌റ്റേറ്റ് റിലീജിയന്‍ ആയി ഇസ്ലാം മതത്തെ അവരോധിച്ചു. അതേസമയം 2010 രാജ്യത്ത ഹൈക്കോര്‍ട്ട് വിധിയില്‍ രാജ്യത്ത് എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഒരു പോലെയുണ്ടെന്ന് പറയുന്നു. എന്നാല്‍ മതേതരത്വത്തിന് ഭരണഘടനയില്‍ പ്രധാന്യമില്ലാത്തത് രാജ്യത്ത് ഭൂരിപക്ഷ വാദവും തീവ്രവാദവും ശക്തിപ്പെടാനിടയാക്കി.

ഭരണപാര്‍ട്ടിയായ അവാമി ലീഗ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്ന് പറയുമ്ബോഴും രാജ്യത്ത് മത ശക്തികളുമായി പലഘട്ടത്തിലും സമരസപ്പെടേണ്ടി വരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജമാ അത്തെ ഇസ്ലാമിയാണ് രാജ്യത്തെ രണ്ടാമത്തെ പ്രമുഖ പാര്‍ട്ടി. ഇവര്‍ വര്‍ഗീയ വിഭജനത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സംഭവമുള്‍പ്പെടെ രാജ്യത്തെ പല വര്‍ഗീയ സംഘര്‍ഷങ്ങളിലും ജമാ അത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നാണ് ആരോപണം.

Related Articles

Latest Articles