സിപിഎം നേതാവിന്റെ ധിക്കാരവും നിയമലംഘനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് കാസര്‍കോട് ജില്ലയെ വീണ്ടും ആശങ്കയുടെ മുന്‍മുനയിലാക്കിയിരിക്കുന്നു. പൊതുപ്രവര്‍ത്തകനും സിപിഎം നേതാവുമായ ഇയാളും പഞ്ചായത്തംഗമായ ഭാര്യയും ജില്ലാ ആശുപത്രിയും കമ്യൂണിറ്റി കിച്ചനും മരണവീടും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. അതോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ആളുകളെ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്നത് അസാധ്യമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.