കൊൽക്കത്ത: ബംഗാളിൽ വൻ കഞ്ചാവ് വേട്ട (Ganja Seized In Bengal). പശ്ചിമബംഗാളിലെ കൂച്ച് ബെഹർ ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ നിന്നാണ് കോടിക്കണക്കിനു രൂപയുടെ കഞ്ചാവ് പിടികൂടിയത്. 690 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അർജ്ജുൻ മണ്ഡൽ (40), പ്രശാന്ത് മണ്ഡൽ (28) എന്നിവരാണ് അറസ്റ്റിലായതെന്ന് കൊൽക്കത്ത എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിർത്തി ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉത്തർപ്രദേശിലേക്കും ബംഗ്ലാദേശിലേക്കും കടത്താനായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇതിനുപിന്നിൽ കൂടുതൽ സംഘങ്ങളുണ്ടോ എന്നതുൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.