തൃശൂർ : അയൽവാസികളായ യുവതിയെയും യുവാവിനെയും ഗുരുവായൂരിൽ ലോഡ്‌ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് മുഹമ്മദ് ഷെരീഫ് (40), അയൽവാസിയായ സിന്ധു(36) എന്നിവരാണ് ലോഡ്ജിൽ തൂങ്ങിമരിച്ചത്. ഇരുവരും വെവ്വേറെ വിവാഹം കഴിച്ചവരാണ്. 12 ദിവസങ്ങൾക്ക് മുൻപ് സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ രാജപുരം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ജനുവരി ഏഴിനാണ് ഇരുവരും നാടുവിട്ടത്.
ഓട്ടോറിക്ഷാ ഡ്രൈവറായ ഷെരീഫ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. സിന്ധു വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇരുവരും ഏറെനാളായി സൗഹൃദത്തിലായിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞദിവസം രാത്രി 9.30ഓടെയാണ് ഇവർ ഗുരുവായൂരിലെ ലോഡ്‌ജിലെത്തി മുറിയെടുത്തത്. പിറ്റേന്ന് ഉച്ചയായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരും തൂങ്ങിമരിച്ചതായി കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .