ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിൽ ഏറെ ചർച്ചാ വിഷയമായ കാര്യമായിരുന്നു അഖില്‍ മാരാർ ഭാര്യയെ തല്ലുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ. ബിഗ് ബോസ് വീടിന് അകത്ത് മാത്രമല്ല, പുറത്തും ഇത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോഴിതാ ഇതിനെക്കുറിച്ച് തന്റെ ഭാഗം വ്യക്തമാക്കുകയാണ് അഖില്‍ മാരാർ.
കേരളത്തില്‍ നടക്കുന്ന ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഞാനും ശോഭയും അവിടെ സംസാരിച്ചുകൊണ്ടിരുന്നത്. ചെറിയ, ചെറിയ പ്രശ്നങ്ങളും വഴക്കുകളും അടികളുമൊക്കെ ഏത് ബന്ധത്തിലും ഉണ്ടാവാറുണ്ട്. കുടുംബ ബന്ധത്തിലും ഫ്രണ്ട്ഷിപ്പിലുമൊക്കെ ഇങ്ങനെ സംഭവിക്കാമെന്ന് അഖിൽ മാരാർ പറയുന്നു.
തന്റെ ജീവിതത്തില്‍ അഞ്ച് വർഷം മുന്‍പ് എപ്പോഴോ സംഭവിച്ച കാര്യമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ അതിനെ ഗ്ലോറിഫിക്കേഷന്‍ ചെയ്യുകയോ, ഭാര്യയെ ഇപ്പോഴും തല്ലുന്ന ആളാണെന്ന് പറയുകയോ ചെയ്തിട്ടില്ല. എന്തെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ഞാനും എന്റെ ഭാര്യയും തമ്മില്‍ ഇതുവരെ വഴക്ക് ഉണ്ടായിട്ടില്ല. ഞാന്‍ കുറച്ച് വൈബ്രന്റായി നില്‍ക്കുന്ന ഒരു തർക്കത്തിന്റെ ഇടയ്ക്ക് അവള്‍ വന്ന് കയറിയപ്പോള്‍ അടിച്ചു പോയതാണെന്നും താരം വ്യക്തമാക്കി. അതേസമയം, ഭാര്യയും ഭർത്താവും എന്നല്ല ആരും ആരേയും അക്രമിക്കാനോ തല്ലാനോ പാടില്ല. സംസാരിക്കുകയും തർക്കിക്കുകയുമൊക്കെ ചെയ്യാം. അല്ലാതെ ആരെയും ശാരീരികമായി വേദനിപ്പിക്കരുത്. കൂടാതെ, മധു കേസുമായി ബന്ധപ്പെട്ട വിഷയത്തിലും ഷോയില്‍ വെച്ച് തന്നെ വിശദീകരണവും ക്ഷമയും നല്‍കിയിരുന്നു. ഞാന്‍ ഉദ്ദേശിച്ച വിഷയമല്ല പുറത്ത് ചർച്ച ചെയ്യപ്പെട്ടതെന്നും അഖില്‍ മാരാർ പറഞ്ഞു.