ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഭീകരാക്രമണം. സെൻട്രൽ സിനനോഗിനടുത്താണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. ആറിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിയന്ന മേയർ വിയന്ന മേയർ മൈക്കൽ ലുഡ്വിഗ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരു ഭീകരനും ഉൾപ്പെടുന്നു. അക്രമികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ വീണ്ടും ഏർപ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വെടിവയ്പ് ആരംഭിച്ചത്. പരുക്കേറ്റവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.