ദില്ലി: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ മുതൽ ബാറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബാറുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ച് ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെ തുറക്കാം.
അതേസമയം പാര്‍ക്കുകള്‍, മൈതാനങ്ങള്‍ ഗോള്‍ഫ് ക്ലബ്, യോഗങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കിതായും കെജ്‌രിവാള്‍ അറിയിച്ചു. രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു മണിവരെ മാര്‍ക്കറ്റ്, മാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനനുമാതി. കൂടാതെ റസ്റ്റോറന്റുകൾക്ക് രാവിലെ എട്ടു മുതല്‍ രാത്രി പത്തു മണി വരെ പ്രവര്‍ത്തനനുമതി നല്‍കി. എന്നാല്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനനുമതി.
എന്നാല്‍, സ്‌കൂള്‍, കോളേജ്, ഓഡിറ്റോറിയം, മറ്റു ഹാളുകള്‍, സിനിമ തിയേറ്റർ, ജിം, സ്പാ, സ്വിമ്മിങ് പൂള്‍ എന്നിവ ഒരാഴ്ച കൂടി അടച്ചിടും. ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ആറോ-എട്ടോ ആഴ്ചയ്ക്കുള്ളില്‍ എത്തുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. അകലം പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona