മുംബൈ: ഐസിസിയുടെ ടി20 ലോകകപ്പിന് യുഎഇ വേദിയാകും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം ശക്തമായി നിലനിൽക്കുന്നതിനാലാണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ ധാരണയായത്. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂണ്‍ 28നകം അറിയിക്കാന്‍ ഐ സി സി കഴിഞ്ഞ ബോര്‍ഡ് മീറ്റിംഗില്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഐപിഎലും യുഎഇയിലേക്ക് മാറ്റാൻ തീരുമാനമായിരുന്നു.
ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയായിരുന്നു ആദ്യം ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ലോകകപ്പ് ഇന്ത്യക്ക് പുറത്ത് യു എ ഇയിലാണ് നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് അവകാശം ബി സി സി ഐക്ക് തന്നെയായിരിക്കും. ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ശേഷമാകും ലോകകപ്പ് ആരംഭിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് കോവിഡ് വ്യാപനം മൂലം നിര്‍ത്തി വെച്ച ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona