കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച 60 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. രതികാന്ത് സർദാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതിന് തൊട്ട് പിന്നാലെ മൃഗസ്നേഹിയായ ഒരാൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സോനാർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാൾ നഗ്നനായി വളർത്തുനായയ്ക്കൊപ്പം നിൽക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇയാൾ നായയെ ലൈംഗികമായി ദുരുപയോഗിക്കുകയാണെന്ന് മനസിലായതോടെ അയൽക്കാരിലൊരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇയാളുടെ ഇത്തരം പ്രവർത്തികൾ നേരത്തെ ശ്രദ്ധയിൽ പ്പെടുകയും തുടർന്ന് ഇവ നിർത്താനും നായയെ വിട്ടയക്കാനും അയൽക്കാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അത് ചെവിക്കൊണ്ടില്ല. പീഡനം തുടർന്നതോടെയാണ് അയൽക്കാർ ദൃശ്യങ്ങൾ പകർത്തിയത്. തെരുവുനായ്ക്കളെയും ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ആക്ഷേപമുണ്ട്.