Thursday, May 2, 2024
spot_img

പോളണ്ടില്‍ ജോർദാൻ പൗരന്മാരുമായുള്ള വാക്ക് തർക്കത്തിനിടെ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

തൃശൂര്‍ : പോളണ്ടില്‍ മലയാളി യുവാവിനെ കുത്തിക്കൊന്നു . തൃശൂര്‍ ഒല്ലൂര്‍ ല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകൻ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ ജോർദാൻ പൗരനായ യുവാവ് കത്തിയുമായി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. അക്രമം പ്രതിരോധിക്കുന്നതിനിടയിൽ നാല് മലയാളികള്‍ക്ക് പരിക്കേറ്റു. പോളണ്ടിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു സൂരജ്. അഞ്ച് മാസം മുന്‍പാണ് പോളണ്ടിലേക്കു പോയത്.

കഴിഞ്ഞ ദിവസം മറ്റൊരു മലയാളി യുവാവും പോളണ്ടില്‍ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണു കഴിഞ്ഞ ദിവസം മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതര്‍ ഒന്നും വ്യക്തമായി പറയുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഐഎന്‍ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്.

Related Articles

Latest Articles