കൊച്ചി∙ എറണാകുളം കളമശേരിയിൽ പതിനേഴുകാരനെ ക്രൂര മർദനത്തിനിരയാക്കിയ അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും അറസ്റ്റിലായി.സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ കുട്ടിയുടെ മാതാവ് രാജേശ്വരി, മുത്തശ്ശി വളർമതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സുനീഷ് ഇടയ്ക്കിടെ വീട്ടിലെത്തുന്നത് കുട്ടി ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതികളായ മൂന്ന് പേരും സംഘം ചേർന്ന് കുട്ടിയെ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ കമ്പിവടി ഉപയോഗിച്ച് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് വാരിയെല്ലിന് സമീപം വരയുകയും ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കമ്പി വടി ഉപയോഗിച്ചുള്ള അടിയിൽ കുട്ടിയുടെ രണ്ടു കൈയ്ക്കും പൊട്ടലേറ്റിട്ടുണ്ട്. വലതു കൈയ്ക്കാണ് സാരമായി പരിക്കേറ്റത്. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളാണ് കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ സുനീഷിനെ പൊലീസ് പിടികൂടുകയായിരുന്നു.
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi
വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…