പഹൽഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിക്കൊണ്ട് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം നടത്തിയ സൈനിക നടപടിയിൽ മുൻ നിരയിലുണ്ടായിരുന്ന ബിഎസ്എഫ് ജവാന് ആദരവുമായി വിമാനക്കമ്പനിയായ ഇൻഡിഗോ. അതിർത്തി രക്ഷാ സേനയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബി ടി രാജപക്ഷിനെയാണ് അദ്ദേഹം വിമാനത്തിൽ യാത്ര ചെയ്യവേ ആദരിച്ചത്. മെയ് 7 നും മെയ് 8 നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമാക്കി പാകിസ്ഥാൻ നടത്തിയ കനത്ത വെടിവയ്പ്പിൽ നിന്ന് രാജപക്ഷ് നിരവധി സഹ സൈനികരെ രക്ഷപ്പെടുത്തിയിരുന്നു.
"कुछ वीर जन्म से नहीं, कर्म से महान बनते हैं"
दिनांक 10 जून 2025, इंडिगो दिल्ली-बेंगलुरु के विमान कर्मी दल द्वारा बीएसएफ की 165 बटालियन के सहायक उप निरीक्षक राजप्पा बी.डी. द्वारा ऑपरेशन सिन्दूर में किये गए वीरोचित कार्य का पुनः स्मरण, उनकी कर्तव्यनिष्ठा और देश के लिए समर्पण का… pic.twitter.com/CBASsQLpd7
— BSF (@BSF_India) June 11, 2025
ബിഎസ്എഫിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ പങ്കിട്ട വീഡിയോയിൽ, എയർലൈൻ ക്യാപ്റ്റൻ രാജപക്ഷിനെ മറ്റ് യാത്രക്കാർക്ക് “വിമാനത്തിലെ ഏറെ പ്രത്യേകതകളുള്ള യാത്രക്കാരൻ” എന്ന് പരിചയപ്പെടുത്തുന്നതും മറ്റ് യാത്രക്കാർ കൈയ്യടിക്കുന്നതും കാണാം.
ഏപ്രിൽ 22നാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളായ 26 പേരെ ഇസ്‌ലാമിക ഭീകരർ കൊലപ്പെടുത്തിയത്. ഇതിനുള്ള തിരിച്ചടിയായി പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കാൻ ഇന്ത്യ മെയ് 7 ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു. തുടർന്ന് നടന്ന പാകിസ്ഥാൻ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടന്നു.

