എറണാകുളം: കഴിഞ്ഞദിവസമാണ് പനി ബാധിച്ചതിനെ തുടർന്ന് രക്തപരിശോധനയ്‌ക്കെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. സംഭവത്തിൽ ഇന്ന്മുതൽ അന്വേഷണം ആരംഭിക്കുകയാണ്. ഗുരുതര പിഴവ് കണ്ടത്തിയ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സ് അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇന്നലെ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ നഴ്സിന് ഗുരുതര പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപെട്ടതായി അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.
വിട്ട്മാറാത്ത പനിക്ക് പിന്നാലെയാണ് ഏഴ് വയസുകാരി ആശുപത്രിയിലെത്തിയിരുന്നത്. അങ്കമാലി താലൂക്കാശുപത്രിയിലെത്തിയ കുട്ടിക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് ആണ് നൽകിയത്. കുട്ടിയുടെ അമ്മ സമീപത്തു നിന്ന് മാറിയ സമയത്ത് രക്ത പരിശോധനയ്ക്കായി മുറിയിൽ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയോട് സ്റ്റാഫ് നഴ്‌സ് പൂച്ച മാന്തിയതാണോ എന്ന് ചോദിക്കുകയും അതെ എന്ന് കുട്ടി മറുപടി പറഞ്ഞതോടെ ഇരു കൈകളിലും പേ വിഷബാധക്കുള്ള കുത്തിവയ്പ് നൽകിയെന്നുമാണ് ആരോപണം. പനി മാറാതെ വന്നതോടെയാണ് സംഭവം പുറത്തായത്.
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…
സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…
ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്
മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…
ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…