തിരുവനന്തപുരം : എന്നും ഓർത്തിരിക്കാൻ ഒത്തിരി നിമിഷങ്ങൾ സമ്മാനിച്ച നടന്‍ പൂജപ്പുര രവി വിടവാങ്ങി. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. ഞായറാഴ്ച മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ വീട്ടിലായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം. എൺപത്തിയാറ് വയസായിരുന്നു.
സ്പീക്കര്‍ എ.എം.ഷംസീര്‍, മന്ത്രിമാരായ കെ.രാജന്‍ ആന്റണി രാജു, മുന്‍ മന്ത്രിമാരായ എ.കെ.ബാലന്‍, എം.വിജയകുമാര്‍, കെ.മുരളീധരന്‍ എംപി, രമേശ് െചന്നിത്തല എംഎൽഎ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും നീണ്ട നിരയും ടി.കെ. രാജീവ് കുമാര്‍, ജി.സുരേഷ് കുമാര്‍, മേനക, രാജസേനന്‍, മധുപാല്‍, എം.രഞ്ജിത്, എം.ആര്‍. ഗോപകുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രമുഖരും അദ്ദേഹത്തെ അവസാന നോക്ക് കാണാനെത്തി.
ഭാരത് ഭവനില്‍ നിന്നു ശാന്തികവാടത്തിലേക്ക് എത്തിച്ച മൃതദേഹത്തിൽ മകന്‍ ആര്‍. ഹരികുമാര്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തു.