കാസര്‍കോട്: മാര്‍ക്കറ്റില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതിയായ ഫാറൂഖ് കാസർക്കോട് ജനറൽ ആശുപത്രിയിൽ ഓടിക്കയറുകയും ആശുപത്രിക്ക് നേരെയും രോഗിക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ജനറല്‍ ആശുപത്രിയിലേക്ക് അക്രമി ഓടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പൊലീസ് എത്തി ഫാറൂഖിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ഡോക്ടറെയും നഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അടിപിടിയില്‍ പരിക്കേറ്റ പ്രവീണിനെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം. ഇയാള്‍ മദ്യലഹരിയിലായിരുന്നു. പിന്നീട് കൈകാലുകള്‍ ബന്ധച്ചശേഷമാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയത്.