ഗാസയിലെ ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിക്കാൻ അവസാനിപ്പിക്കാന്‍ ഇടപെടൽ തേടി ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി. ഇന്ത്യ തങ്ങളുടെ ഉറ്റ സുഹൃദ്‌രാജ്യമാണെന്നും ഇന്ത്യയില്‍നിന്ന് കൂടുതല്‍ ഇടപെടലുകൾ പ്രതീക്ഷിക്കുന്നുവെന്നും പലസ്തീന്‍ സ്ഥാനപതി അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു.
“ഇന്ത്യയെപ്പോലെയുള്ള ഒരു സുഹൃത്തിനെ ഞങ്ങൾ എപ്പോഴും ഒരു മധ്യസ്ഥ പങ്ക് വഹിക്കാൻ തിരയുകയാണ്. ഇന്ത്യ സമാധാനപരമായ രാജ്യമാണെന്ന് എനിക്കറിയാം. ഭാരതം ഇരു രാജ്യങ്ങളുടെയും സുഹൃത്താണ്. വെടിനിർത്തൽ ഉണ്ടാക്കാനും, ഒരു അന്താരാഷ്ട്ര കോൺഫറൻസിന് ആഹ്വാനം ചെയ്യാനും, പലസ്തീൻ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനും ഭാരതത്തിന് വലിയ പങ്ക് വഹിക്കാൻ സാധിക്കും.
വെടിനിര്‍ത്താനും സമാധാനത്തിലേക്ക് വരാനും പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ ഇന്ത്യ ഉപദേശിക്കണം. ഇരട്ടത്താപ്പിന്‍റെ വക്താക്കളായ അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണള്‍ഡ് ട്രംപോ കമലാ ഹാരിസോ വിജയിച്ചാലും ഒരു മാറ്റവും ഉണ്ടാകില്ല.”- അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു.
സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാനത്തിനും ചർച്ചയ്ക്കും വേണ്ടി വാദിക്കുന്ന ദീർഘകാല നിലപാട് ഇന്ത്യൻ സർക്കാർ ആവർത്തിച്ചു. ഗാസയിലെ സ്ഥിതി കൂടുതൽ വഷളായ സാഹചര്യത്തിലാണ് മധ്യസ്ഥതയ്ക്കുള്ള ആഹ്വാനം.
നേരത്തെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശന വേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അഭ്യർത്ഥിച്ചിരുന്നു. റഷ്യൻ സന്ദർശനത്തിൽ വ്ളാഡിമിർ പുട്ടിനും സമാന ആവശ്യം ഉന്നയിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലേക്ക് ഉടൻ തന്നെ പോകും

