എൽഡിഎഫ് സർക്കാരിൽ വീണ്ടും ബന്ധുനിയമന വിവാദം. സിപിഎം സംസ്ഥാന സമിതിയംഗം ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു. പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വർഷത്തേക്കു നിയമിക്കാനാണ് സർക്കാർ തീരുമാനം.
ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് ഡയറക്ടറായി കഴിഞ്ഞ ദിവസം തന്നെ ചുമതലയേറ്റു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവിൽ പറയുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ ശന്പളത്തിലാണു സർക്കാർ നിയമനം നടത്തിയിരിക്കുന്നത്.
മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ സംഘടനകൾ മുഖ്യമന്ത്രിക്കു നൽകിയ പരാതി അവഗണിച്ചാണു ജയരാജിന്റെ നിയമനം. ഭരണപക്ഷ യൂണിയനായ സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടർ ആക്കുന്നതിൽ എതിർപ്പുമായി രംഗത്തുണ്ട്.
നേരത്തെ, പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ സി-ഡിറ്റിന്റെ രജിസ്ട്രാറായി ജയരാജനെ നിയമിച്ചത് വിവാദമായിരുന്നു. ഫെബ്രുവരിയിൽ സർവീസിൽനിന്നു വിരമിച്ചതിനു പിന്നാലെയാണു ജയരാജന് പുനർനിയമനം നൽകി സർക്കാർ ഉത്തരവിറക്കിയത്. മൂന്നു മാസത്തേക്കോ പുതിയ രജിസ്ട്രാർ വരുന്നതു വരേയോ ജയ