Monday, May 20, 2024
spot_img

ഇന്ത്യന്‍ സൈന്യത്തെ ദയയില്ലാതെ ആക്രമിക്കണം:പള്ളികളോ മാര്‍ക്കറ്റുകളോ മുസ്ലീങ്ങള്‍ ഒത്തുചേരുന്ന പ്രദേശങ്ങളോ ആക്രമിക്കരുതെന്ന് അല്‍ ഖ്വയ്ദ തലവന്‍

കശ്മീര്‍: ഇന്ത്യന്‍ സൈന്യത്തിനും ഭരണകൂടത്തിനുമെതിരെ ഭീഷണിയുമായി അല്‍ ഖ്വയ്ദ തലവന്‍ രംഗത്തെത്തി.അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയാണ് ഒരു വീഡിയോ സന്ദേശത്തില്‍ ഇന്ത്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തത്.

കശ്മീരിലെ മുജാഹിദുകള്‍ ഏകമനസ്സോടെ ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും എതിരായി ദയയില്ലാത്ത ആക്രമണം നടത്താനാണ് 14 മിനിറ്റ് ദൈര്‍ഖ്യമുള്ള സവാഹിരി വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നത്. അതിലൂടെ ഇന്ത്യക്ക് സാമ്പത്തികമായും സൈനികപരമായും കനത്ത ആഘാതമുണ്ടാക്കണമെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം പള്ളികളോ മാര്‍ക്കറ്റുകളോ മുസ്ലീങ്ങള്‍ ഒത്തുചേരുന്ന പ്രദേശങ്ങളോ ആക്രമിക്കരുതെന്നും സവാഹിരി പറയുന്നുണ്ട്.

ആഗോള മുസ്ലിമുകളുടെ ജിഹാദിന്‍റെ ഭാഗമാണ് കശ്മീരിലെ പോരാട്ടം എന്നുപറഞ്ഞ സവാഹിരി അതിര്‍ത്തിയിലെ ഭീകരവാദം വളര്‍ത്തുന്നതില്‍ പാകിസ്താനുള്ള പങ്കിനെ കുറിച്ചും പരമര്‍ശിച്ചു. തങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം മുജാഹിദീനുകളെ വലിച്ചെറിയുകയോ പീഡിപ്പിക്കുകയോ ചെയ്യാനാണ് പാകിസ്താന് താല്‍പര്യമെന്നായിരുന്നു സവാഹിരിയുടെ പരാമര്‍ശം.

നേരത്തെ കശ്മീരില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റവും പ്രദേശവാസികള്‍ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേരുന്നതിലും വലിയ കുറവ് ഉണ്ടായെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് അല്‍ ഖ്വയ്ദ തലവന്‍റെ ആഹ്വാനം പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles