കൊൽക്കത്ത: കൊല്‍ക്കത്ത റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. അക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസാണ്. തൃണമൂലിനെ പോലെ ബംഗാളിൽ മാത്രമല്ല, രാജ്യം മുഴുവൻ ബിജെപി മത്സരിക്കുന്നുണ്ടെന്ന് മമത മനസിലാക്കണമെന്നും അമിത്ഷാ പറഞ്ഞു.
ബിജെപിക്കെതിരെ ഇത്രയും അക്രമം മറ്റൊരു സംസ്ഥാനത്തുമുണ്ടായിട്ടില്ല. തന്റെ റോഡ്ഷോയ്ക്കുനേരെ അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പോലീസ് അവഗണിച്ചു. കേന്ദ്രസേനയില്ലായിരുന്നെങ്കിൽ ജീവനോടെ തിരിച്ചെത്തില്ലായിരുന്നെന്നും അമിത്ഷാ പറഞ്ഞു.
ബംഗാളിലേത് കലാപമല്ല, ആക്രമണമാണ്. അക്രമസംഭവങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.