പത്തനംതിട്ട : പ്രസവ ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതി കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷയെ രണ്ട് ദിവസത്തെ പോലീസ് കസറ്റഡിൽ വിട്ടു. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) ആണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്.സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ. തിരുവല്ല കോടതിയാണ് 2 ദിവസത്തേക്ക് പ്രതിയെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ടുള്ള ഉത്തരവിട്ടത്.
അനുഷയ്ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ചുമത്തിയിരിക്കുന്നത്. അരുണിനും അനുഷയ്ക്കും വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാർ എതിർത്തതിനാൽ ഇത് നടന്നില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു. അരുണിന്റെ സ്നേഹം പിടിച്ചു പറ്റാനാണ് ഭാര്യയായ സ്നേഹയെ കൊല്ലാൻ ശ്രമിച്ചതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.