മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന.ഓഹരിയൊന്നിന് 13.70 രൂപ ലാഭവീതവും ബാങ്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിൽ 16,695 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.
റിപ്പോർട്ട് പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്നു ശതമാനം വര്‍ധനവുണ്ടായി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 2.78 ശതമാനത്തില്‍നിന്ന് 2.24 ശതമാനമായി കുറഞ്ഞു. വായ്പയിലും കാര്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
പലിശ വരുമാനം 19 ശതമാനം കൂടി 1.11 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 92,951 കോടി രൂപയായിരുന്നു.