ഇസ്ലാമാബാദ് : 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ഉസ്മാന്റെ മകൻ മുഹമ്മദ് അസ്ഗറിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പാക് അധീന കശ്മീരിൽ നിന്നാണ് മുഹമ്മദ് അസ്ഗറിനെ അജ്ഞാതർ തട്ടികൊണ്ടുപോയത്.
ആഗോള ഭീകരൻ ഹാഫിസ് സെയ്ദിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മുത്തഹിദ ജിഹാദ് കൗൺസിൽ മുൻ മേധാവിയായ മുഹമ്മദ് ഉസ്മാൻ. ഐഎസിന്റെ നിർദേശപ്രകാരം യൂറോപ്പിൽ ഭീകരാക്രമണം നടത്താൻ പോയ മുഹമ്മദ് ഉസ്മാൻ, നിലവിൽ ഫ്രാൻസിലെ ജയിലിൽ ആണ്. അസ്ഗറിനായി പാക് സൈന്യം തെരച്ചിൽ ആരംഭിച്ചതായി വ്യക്തമാക്കി.