150 വർഷം പഴക്കമുള്ള കറാച്ചിയിലെ മാരി മാതാ ക്ഷേത്രം തകർത്തതിന് പിന്നാലെ പാകിസ്ഥാനിലെ മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് സിന്ധിലെ കാഷ്‌മോറിൽ ഒരു ഹിന്ദു ക്ഷേത്രം “റോക്കറ്റ് ലോഞ്ചറുകൾ” ഉപയോഗിച്ച് ആക്രമിക്കപ്പെട്ടത്.
കൂടാതെ കാഷ്‌മോറിൽ ഘൗസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹിന്ദുക്കളുടെ ക്ഷേത്രവും സമീപത്തെ വീടുകളും ആക്രമിക്കപ്പെട്ടു. ക്ഷേത്രത്തിനും വീടുകൾക്കും നേരെ അക്രമികൾ വെടിയുതിർത്തു. വെടിയൊച്ചയെത്തുടർന്ന് കാഷ്മോർ-കണ്ഡ്കോട്ട് എസ്എസ്പി ഇർഫാൻ സമ്മോയുടെ നേതൃത്വത്തിലുള്ള പോലീസ് യൂണിറ്റ് സ്ഥലത്തെത്തി.
ആരാധനാലയത്തിന് നേരെ അക്രമികൾ റോക്കറ്റ് ലോഞ്ചറുകൾ പ്രയോഗിച്ചതായി പോലീസ് പറഞ്ഞു. ഭാഗ്യവശാൽ, ആക്രമണ സമയത്ത് ക്ഷേത്രം അടച്ചിരുന്നു. ബാഗ്രി സമൂഹം നടത്തുന്ന മതപരമായ സേവനങ്ങൾക്കായി ക്ഷേത്രം വർഷം തോറും തുറക്കാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് പോലീസ് തിരച്ചിൽ തുടരുകയാണ്.
വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…
ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…