തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിൽ തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി ഗവർണർ ആരിഫിമുഹമ്മദ്ഖാൻ. സര്‍വകലാശാല സ്വയംഭരണ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസി നിയമന ഭേദഗതിയില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് താന്‍ ഒരു ബില്ലും കണ്ടിട്ടില്ലെന്നായിരുന്നു ഗവർണർ പ്രതികരിച്ചത്.
രാജ്ഭവനില്‍ ബില്ലുകള്‍ എത്തിയോ എന്ന് തനിക്കറിയില്ലെന്നും ബില്ലുകളെ കുറിച്ച് വായിച്ചറിവ് മാത്രമേ ഉള്ളൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. താനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ ആഞ്ഞടിക്കുകയും ചെയ്തു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ വീണ്ടും ഗവർണറുടെ ഇത്തരത്തിലെ പ്രതികരണം. വൈസ് ചാന്‍സലറിനെ പുനര്‍നിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവര്‍ണര്‍ നേരത്തെയും പറഞ്ഞിരുന്നതാണ്.
എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ഭേദഗതി ബില്ലില്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വതന്ത്ര അധികാരം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.