Monday, May 20, 2024
spot_img

ഹണിമൂണിനെന്ന വ്യാജേന നവവധുവിനെ വിദേശത്ത് എത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഭവം ; ഭര്‍ത്താവ് ഉൾപ്പടെ മൂന്ന് പേര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി

മനാമ: 25 വയസുകാരിയായ യുവതിയെയാണ് 39കാരനായ ഭര്‍ത്താവ് ഹണിമൂണിനെന്ന വ്യാജേന വിദേശത്ത് എത്തിച്ച് പെൺവാണിഭം നടത്താൻ ശ്രമിച്ചത്.സംഭവത്തിൽ ആദ്യ വിവാഹത്തിലെ മകൻ ഉൾപ്പടെ മൂന്ന് പേർക്കാണ് ബഹ്റൈന്‍ കോടതി10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കേസില്‍ ഉള്‍പ്പെട്ട എല്ലാവരും സിറിയന്‍ പൗരന്മാരാണ്. സാമ്പത്തിക നേട്ടമുണ്ടാക്കാനായി മനുഷ്യക്കടത്തിന് പദ്ധതിയിട്ട് നടത്തിയ നീക്കമായിരുന്നു പ്രതികളുടേതെന്ന് കോടതി കണ്ടെത്തി.

സിറിയയില്‍ വെച്ചുനടന്ന വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭര്‍ത്താവ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. സെപ്‍റ്റംബര്‍ 18ന് ഇവര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ശേഷം ജുഫൈറിലെ ഒരു ഹോട്ടലിലേക്ക് പോയി. അവിടെ പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെ പിടിച്ചുവെച്ചു. ഭീഷണിപ്പെടത്തുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.എന്നാല്‍ ധൈര്യപൂര്‍വം രക്ഷപ്പെട്ട യുവതി, ബഹ്റൈന്‍ പൊലീസിനെ സമീപിച്ച് സംഭവങ്ങളെല്ലാം വിവരിച്ചു. ഒക്ടോബര്‍ 18നായിരുന്നു ഇക്കാര്യങ്ങള്‍ പൊലീസിന്റെ മുന്നിലെത്തിയത്. പിന്നീട് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ മൂന്ന് പേരെയും ബഹ്റൈനില്‍ നിന്ന് നാടുകടത്തും.

Related Articles

Latest Articles