ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ ഗാന്ധിയ്‌ക്ക് പുഷ്പാഞ്ജലി അർപ്പിച്ച കെജ്‌രിവാൾ പാർട്ടി പ്രവർത്തകരോടൊപ്പം ഹനുമാൻ ക്ഷേത്രത്തിലും ദർശനത്തിനായി എത്തി
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടതെങ്കിലും കെജ്‌രിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ സജീവമായിരുന്നെന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ഇഡിയും വാദിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദില്ലി കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് ഇന്നു തന്നെ വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വന്നത്. മാർച്ച് 21-നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

