വാഷിങ്ടണ്‍ : ബിജെപി ലോകത്തിലെ തന്നെ അതിശക്തവും പ്രാധാന്യമേറിയതുമായ വിദേശ രാഷ്ട്രീയപാര്‍ട്ടിയാണെന്ന് അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ പ്രമുഖ മാദ്ധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. വാള്‍ട്ടര്‍ റസല്‍ എഴുതിയ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് .
‘ഇന്ത്യ ഭരിക്കുന്ന ബിജെപി അമേരിക്കന്‍ ദേശീയ താല്‍പ്പര്യങ്ങളുടെ വീക്ഷണത്തില്‍ നിന്നു വിലയിരുത്തപ്പെട്ടാല്‍ ലോകത്തിലെ അതീവ പ്രാധാന്യമുള്ള വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ്. 2014ലെയും 2019ലെയും തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബിജെപി 2024ലും ആവര്‍ത്തിച്ചുള്ള വിജയത്തിലേക്ക് അടുക്കുകയാണ് . ഇന്ത്യ മുന്‍നിര സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. ജപ്പാനോടൊപ്പം ഇന്‍ഡോ പസഫിക് മേഖലയില്‍ അമേരിക്കന്‍ തന്ത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഭാവിയില്‍, വര്‍ദ്ധിച്ചുവരുന്ന ചൈനീസ് ഭീഷണിയെ നേരിടാന്‍ അമേരിക്കയ്ക്ക് ഒപ്പം ചേര്‍ത്തു നിർത്താൻ കഴിയുന്ന വൻ ശക്തിയായി ഇന്ത്യ ശക്തി പ്രാപിച്ചു കഴിഞ്ഞു.
ബിജെപി എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തില്‍ നിന്നാണ് ബിജെപി വളരുന്നത് . ആധുനികവല്‍ക്കരണത്തിലേക്കുള്ള സവിശേഷമായ ‘ഹിന്ദു പാത’ രൂപപ്പെടുത്താനുള്ള സാമൂഹിക ചിന്തകരുടെയും പ്രവര്‍ത്തകരുടെയും ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ആധിപത്യം. ദേശീയ നവീകരണലൂന്നിയ സാമൂഹിക മുന്നേറ്റത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ബിജെപിയുടെ മുന്നേറ്റം. പാശ്ചാത്യ ലിബറലിസത്തിന്റെ മിക്ക ആശയങ്ങളും ബിജെപി നിരാകരിക്കുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ പറയുന്നു.