Tuesday, January 6, 2026

വലിയ പ്രഖ്യാപനം നടത്തിയ റീബിൽഡ് കേരള നിശ്ചലം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

കോട്ടായം: 2018-ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ റീബിൽഡ് കേരളയെക്കുറിച്ച്‌ സര്‍ക്കാര്‍ നടത്തിയ വലിയ പ്രഖ്യാപനങ്ങള്‍ പൂർണ്ണമായും നിശ്ചലമായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ(k surendran). വലിയ സംവിധാനങ്ങള്‍ ഒരുക്കി കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് അവകാശപ്പെട്ട സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതി പൂർത്തിയാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്തെ മഴക്കെടുതി ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിട്ടും ദുരന്തനിവാരണ സംവിധാനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലും, വീടുകളിലും ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുകയാണ്. അവിടങ്ങളിൽ സന്നദ്ധ പ്രവ‍ര്‍ത്തക‍ര്‍ മാത്രമാണെന്നും സര്‍ക്കാര്‍ പ്രതിനിധികളെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ മാറി നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാ‍ര്‍ കൈ അയച്ച് സഹായിച്ചിട്ടും സ‍ര്‍ക്കാരിന്റെ അലംഭാവം മൂലം ജനങ്ങൾക്ക് സഹായം ലഭിച്ചില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 4000 കോടി രൂപയോളമാണ് സര്‍ക്കാരിന്റെ കയ്യില്‍ എത്തിയത്. പകുതി തുക ചെലവഴിച്ചിട്ടും നേരത്തെ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ പ്രഖ്യാപിച്ച കാര്യങ്ങളൊന്നും സര്‍ക്കാരിന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles