ദില്ലി: റഷ്യയിൽ നിന്ന് പുലർച്ചെ ദില്ലിയിൽ എത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഫോൺ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. 386 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഭീഷണി വന്നതിനെ തുടർന്ന് വിമാനത്തിലെ യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്ത് എത്തിച്ചു.
സംഭവത്തിൽ അന്വേഷണം നടക്കുന്നതായി ദില്ലി പോലീസ് അറിയിച്ചു. മോസ്കോയിൽ നിന്ന് തിരിച്ച വിമാനം ഇന്ന് പുലർച്ചെ 3.20നാണ് ദില്ലിയിലെത്തിയത്. ഇതിനിടയിലായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
വിമാനത്തിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടിലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വ്യാജ ഭീഷണി സന്ദേശമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ബോംബ് ഭീഷണിയെ തുടർന്നുള്ള പരിശോധനകൾ തുടർന്ന സാഹചര്യത്തിൽ ഇവിടെ നിന്ന് വിമാനങ്ങൾ പുറപ്പെടുന്നതിലുൾപ്പെടെ കാലതാമസം വന്നിരുന്നു.
തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…
തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…
ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…
സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling
ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…
പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA