ജയ്‌പൂർ: മോഷണം നടത്താനായി വൃദ്ധയോട് കാണിച്ചത് കൊടും ക്രൂരത. രാജസ്ഥാനിൽ പാദസരത്തിനായി നൂറ് വയസുള്ള വൃദ്ധയുടെ ഇരുകാലുകളും വെട്ടിമാറ്റി. സ്ത്രീയുടെ കഴുത്തിലും മുറിവേറ്റിട്ടുണ്ട്. വീടിന് പുറത്തായി ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ട സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം മാങ്കാവ് ഗോവിന്ദപുരത്തെ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണം നടന്നു. ഏഴു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. പുലര്‍ച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് സംഭവം. നാലുമണിയോടെ നടതുറക്കുന്നതിനായി ക്ഷേത്രം തന്ത്രി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍ തന്നെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
മോഷ്ടാക്കള്‍ ക്ഷേത്രവളപ്പില്‍ എത്തുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ക്ഷേത്രത്തിന്റെ കോമ്പൗണ്ടില്‍ തന്നെ നാലു ജീവനക്കാര്‍ താമസിക്കുന്നുണ്ട്. എന്നാല്‍ ഇവരാരും മോഷണവിവരം അറിഞ്ഞിരുന്നില്ല. ക്ഷേത്രത്തോടു ചേര്‍ന്ന ഭാഗത്ത് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്ക് ഉപയോഗിക്കുന്ന കമ്പിപ്പാരപോലുള്ള ആയുധങ്ങള്‍ എടുത്താണ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നത്.