തിരുവനന്തപുരം:കവിയും ചലച്ചിത്രഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആണ്.കഴിഞ്ഞദിവസം ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പരിശോധനയിൽ മസ്തിഷ്കാഘാതം സ്ഥിരീകരിക്കുകയുമായുരുന്നു. ഭാര്യയും മകനുമാണ് പ്രസാദിനൊപ്പമുള്ളത്.
കുടുംബത്തിന് താങ്ങാനാകുന്നതിനപ്പുറം ദിവസവും ഒന്നരലക്ഷത്തോളമാണ് ചികിത്സാ ചെലവ്. ബിയാർ പ്രസാദിന്റെ ചികിത്സാ ചെലവിന് സഹായമഭ്യർത്ഥിച്ച് സിനിമാ സംഘടനകളും സഹപ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.
ജലോത്സവം സിനിമയിലെ കേരനിരകളാടും, ദിലീപ് ചിത്രം വെട്ടത്തിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ, ഒരു കാതിലോല ഞാൻ കണ്ടീല, കിളിച്ചുണ്ടൻ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട്, ഒന്നാം കിളി തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ ഗാനങ്ങൾ ബിയാർ പ്രസാദിന്റേതാണ്.