മുംബൈ: നവിമുംബൈയിലെ കമോഥെയിലുള്ള ഒരു ഡെന്റൽ കോളേജിലെ ഒരു ജൂനിയർ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതിന് നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്. നാല് പേരും ചേർന്ന് 19 കാരനെ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചുവെന്നും പാന്റിനുള്ളിൽ മൂത്രമൊഴിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. നാല് സീനിയർ വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ജൂലൈയിലാണ് സംഭവം നടന്നത്. എന്നാൽ കോലാപ്പൂരിൽ നിന്നുള്ള ജൂനിയർ അടുത്തിടെ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളോട് പീഡനത്തെക്കുറിച്ച് പറയുകയായിരുന്നു. കോളേജിലെ റാഗിംഗ് വിരുദ്ധ സമിതിയിലെ ഒരു പ്രൊഫസർ നൽകിയ പരാതി പ്രകാരം നാല് സീനിയർമാർ ജൂനിയറോടും ഇയാളുടെ മൂന്ന് സഹതാമസക്കാരായ വിദ്യാർത്ഥികളോടും അവരുടെ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടുകയും മദ്യം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. വാഷ്‌റൂം ഉപയോഗിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ അത് ചെയ്യുന്നതിൽ നിന്ന് അവനെ തടഞ്ഞു. പകരം, അവർ അവനെ വെള്ളം കുടിക്കാൻ നിർബന്ധിക്കുകയും മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് കാമോതെ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സ്മിത ജാദവ് പറഞ്ഞു.
തുടർന്ന് സീനിയേഴ്സ് അവനെ തന്റെ തന്റെ ട്രൗസറിൽ മൂത്രമൊഴിക്കാൻ നിർബന്ധിച്ചു. റാഗിംഗിനെക്കുറിച്ച് വിദ്യാർത്ഥി മാതാപിതാക്കളോട് പറഞ്ഞതോടെ ഇവർ ഇ-മെയിൽ വഴി കോളേജിൽ പരാതിപ്പെട്ടു. കോളേജ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടി.