ചെങ്ങന്നൂർ: ചരിത്ര പ്രസിദ്ധമായ മഹാദേവ ക്ഷേത്രത്തിലെ ഇരുപത്തിയെട്ട് ദിവസം നീണ്ട ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഭഗവാന്റെ തിരു ആറാട്ട് നടന്നു. അഞ്ച് ദേവകളുടെയും ആറാട്ടുപുറപ്പാട് കാണാൻ ഭക്തസഞ്ചയം ചെങ്ങന്നൂർ കിഴക്കേനടയിൽ ഒത്തുചേർന്നു.
വൈകീട്ട് 3.30-ഓടെയാണ് ആറാട്ടെഴുന്നെള്ളിപ്പ് തുടങ്ങിയത്. മൂന്ന് ഘോഷയാത്രകൾ ഇതിന് മുന്നോടിയായി കിഴക്കേനടയിൽ സംഗമിച്ചു.
വൈകീട്ട് ഏഴുമണിയോടെ ദേവകൾ മതിൽകെട്ടിനകത്തുനിനിറങ്ങി മിത്രപ്പുഴക്കടവിൽ ആറാടി. ഇനി പുലർച്ചേ ആറാട്ടുവരവ്, ആറാട്ടുവിളക്ക് എന്നിവയ്ക്കുശേഷം മഹോത്സവം കൊടിയിറങ്ങും.