Saturday, May 18, 2024
spot_img

മദ്യപാനിയായ മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ;സർക്കാർ സ്‌കൂൾ പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ

ഹൈദരാബാദ്:മദ്യപാനിയായ മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകി സർക്കാർ സ്‌കൂൾ പ്രിൻസിപ്പലും ഭാര്യയും.ഇരുവരേം അറസ്റ്റ് ചെയ്തു.മകന്റെ പീഡനം സഹിക്കനാകാതെയാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പറഞ്ഞു. കോളേജ് വിദ്യാർഥിയായ സായ് റാം (26) ആണ് കൊല്ലപ്പെട്ടത്.

കേസിൽ പിതാവ് റാം സിം​ഗ്, ഭാര്യ റാണി ബായ് എന്നിവരാണ് അറസ്റ്റിലായത്. എട്ട് ലക്ഷം രൂപയാണ് ഇവർ ക്വട്ടേഷൻ സംഘത്തിന് നൽകിയതെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കോളേജ് വിദ്യാർഥിയായ സായ് റാമിനെ സംഘം കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘത്തിലെ ഒരാൾ ഒളിവിലാണ്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോ​ഗിച്ച കാറാണ് കേസിൽ വഴിത്തിരിവായത്. കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. മകനെ കാണാതായത് ഇവർ പോലീസിൽ പരാതിപ്പെടാതിരുന്നതും സംശയത്തിനിടയാക്കി. ഒക്‌ടോബർ 25 ന് മകന്റെ മൃതദേഹം തിരിച്ചറിയാൻ മോർച്ചറിയിൽ എത്തിയതും കുറ്റകൃത്യത്തിന് ഉപയോ​ഗിച്ച കാറും ഒന്നാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. മാരിപെഡ ബംഗ്ല ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പലാണ് രാം സിംഗ്. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. മകൾ യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. മദ്യപിക്കാൻ പണം നിരസിച്ചപ്പോൾ സായി റാം മാതാപിതാക്കളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles