കോഴിക്കോട് : സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാർ. പീഡന കേസിലാണ് ജാമ്യം കിട്ടിയത്. നേരത്തെ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ വടകര ഡി.വൈ.എസ്.പി ഓഫീസില്‍ എത്തി സിവിക് ചന്ദ്രന്‍ കീഴടങ്ങുകയായിരുന്നു . ഹൈക്കോടതി സിവികിന് നല്‍കിയ നിര്‍ദേശ പ്രകാരമാണ് ഇന്ന് രാവിലെ ഇയാൾ കീഴടങ്ങിയത് . വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന് മുമ്പാകെയാണ് സിവിക് ചന്ദ്രന്‍ കീഴടങ്ങിയത്.
രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടാമത്തെ പീഡനക്കേസ് വന്നതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഈ രണ്ട് കേസുകളില്‍ ഒന്നില്‍ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും മറ്റൊന്നില്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അദ്ധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പോലീസ് കേസെടുത്തത്.