മുഖ്യമന്ത്രി പിണറായി വിജയൻ ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നു. പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്‌തവ ,മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ സേവനം അവസാനിപ്പിക്കുന്നതായി പൊതു ഭരണവകുപ്പാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. 2021 മാര്‍ച്ച് ഒന്ന് മുതല്‍ ഇവരുടെ സേവനം അവസാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇരുവരുടേയും സേവനം അവസാനിപ്പിക്കുന്നത്. പിണറായി വിജയൻ അധികാരത്തില്‍ എത്തിയ ശേഷം 2016 ജൂണ്‍ മാസത്തിലാണ് ബ്രിട്ടാസിനെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലായിരുന്നു നിയമനം.
ചീഫ് സെക്രട്ടറി പദവിയില്‍ 2017 ഏപ്രിലിലാണ് രമണ്‍ ശ്രീവാസ്തവയെ നിയമിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മാധ്യമ, പോലീസ് ഉപദേഷ്ടാക്കളെ ഒരു മുഖ്യമന്ത്രി നിയമിക്കുന്നത്. ഇവരെ കൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.