കാബൂള്‍: കോവിഡിന്റെ മൂന്നാം തരംഗം വന്‍ നാശം വിതച്ച് അഫ്ഗാനിസ്ഥാന്‍. തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ എംബസിയിലെ ഒരു ജീവനക്കാരന്‍ മരിച്ചു, 114 പേര്‍ ചികിത്സയിലാണ്. രോഗബാധിതരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണ്. ഇവരില്‍ ഭൂരിപക്ഷവും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. എംബസിയുടെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിര്‍ത്തി വച്ചിരിക്കുകയാണ്.
കോവിഡിന്റെ മൂന്നാം തരംഗത്തില്‍ അഫ്ഗാനിസ്ഥാനില്‍ മൂവായിരത്തി നാനൂറോളം പേരാണ് ഇതേ വരെ മരിച്ചത്. റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള പല സന്നദ്ധ സംഘടനകളും ഇവിടെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. അഫ്ഗാന്‍ ജനസംഖ്യയിലെ വളരെ കുറച്ച് ശതമാനം ആളുകള്‍ മാത്രമാണ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. കാബൂളിലെ ആശുപത്രികളില്‍ പോലും കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാന്‍ സംവിധാനമില്ലാത്ത അവസ്ഥയിലാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…