തിരുവനന്തപുരം: സി.പി.എം പ്രസിദ്ധീകരണമായ ചിന്ത വാരികയില്‍ സി.പി.ഐയ്‌ക്കെതിരെ (CPI) ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവയുഗം. ചിന്താ വാരികയിലെ ലേഖനത്തിൽ ഹിമാലയൻ വിഡ്ഢിത്തരങ്ങളാണെന്ന് സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘നവയുഗ’ത്തിൽ വിമർശിക്കുന്നു. ചിന്തയിലെ ലേഖനം വിവാദമായതിന് പിന്നാലെ ഇതിന് മറുപടി നവയുഗം നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു, പിന്നാലെയാണ് നവയുഗത്തിന്റെ രൂക്ഷ വിമര്‍ശനം.
തിരിഞ്ഞുകൊത്തുന്ന നുണകള്‍’ എന്ന തലക്കെട്ടോട് കൂടിയാണ് ‘നവയുഗ’ത്തിലെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടെ നിൽക്കുന്നവരെ ഇഎംഎസ് വർഗവഞ്ചകരെന്ന് വിളിച്ചെന്നും ലേഖനം വിമർശനം ഉന്നയിക്കുന്നു. യുവാക്കളുടെ ഒരു വലിയ സമൂഹത്തെ വിപ്ലവ വ്യാമോഹം നല്‍കി സായുധവിപ്ലവത്തിലേക്ക് അടക്കം തള്ളിവിട്ടത് സി.പി.എമ്മാണെന്നും ലേഖനം ആരോപിക്കുന്നു. സി.പി.എമ്മിനും.