പാലക്കാട്: കോൺഗ്രസിൽ ഉയർന്നു വന്ന കലാപം അടങ്ങിയിട്ടില്ല ഇപ്പോഴിതാ പുറത്താക്കലും തരംതാഴ്ത്തലും അടക്കം പാലക്കാട് സിപിഎമ്മിലും കൂട്ട നടപടി. പുതുശേരി ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള ഇരുപതോളം പേർക്ക് എതിരേയാണ് നടപടിയെടുത്തത്. കണ്ണാടി സർവീസ് സഹകരണ ബാങ്കിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവരാണ് കൂടുതൽ നടപടി നേരിട്ടത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേയാണ് കൂട്ട നടപടിയെന്നത് ശ്രദ്ധേയമാണ്.
കണ്ണാടി ലോക്കൽ കമ്മിറ്റി അംഗവും സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ വി. സുരേഷിനെ പുതുശേരി ഏരിയാ കമ്മിറ്റിയിൽനിന്ന് പുറത്താക്കാനാണ് തീരുമാനം. ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളായ ആർ. ചന്ദ്രശേഖരൻ, വി. ഗോപിനാഥൻ, വി. പത്മനാഭൻ, എസ്. ഉണ്ണികൃഷ്ണൻ എന്നിവരെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യും.
പുതുശേരി ഏരിയ സെന്റർ അംഗവും എലപ്പുള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി. ഹരിദാസ്, പുതുശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണൻ എന്നിവരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. കൊടുന്പ് ഏരിയാ കമ്മിറ്റി അംഗം രാജൻ അടക്കം മറ്റ് ഒന്പതു പേർക്കെതിരേയും നടപടിക്കു തീരുമാനമുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്, ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സിപിഎമ്മിൽ നടക്കുന്ന കൂട്ട നടപടികൾ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് .
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona