കോടികൾ മുടക്കി നവകേരള സദസും കേരളീയം പരിപാടിയും നടത്തിയിട്ടും സാംസ്കാരിക കേരളത്തിന്റെ തിലകക്കുറിയായ തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിനോട് സംസ്ഥാന സർക്കാരിന് തികഞ്ഞ അവഗണന. കലാമണ്ഡലത്തിലെ ജീവനക്കാർക്ക് മൂന്നു മാസമായി ശമ്പളം കുടിശ്ശികയാണ്. പിഎഫ് വിഹിതം അടയ്ക്കുന്നതും മുടങ്ങിയിരിക്കുകയാണ്.
കൽപിത സര്‍വ്വകലാശാല ആയതിനാല്‍ പ്ലാന്‍ ഫണ്ടും ഗ്രാന്‍റും കിട്ടിയാലേ ശമ്പളം നൽകാന്‍ സാധിക്കുകയുള്ളൂ. പ്രതിവർഷം പതിമൂന്നരക്കോടി രൂപയാണ് കലാമണ്ഡലത്തിലേക്ക് ആവശ്യമായിവരുന്നത്. എന്നാൽ ഏഴരക്കോടി രൂപ മാത്രമാണ് കിട്ടുന്നത്. 132 സ്ഥിരം ജീവനക്കാരും എഴുപതിേലറെ താല്‍കാലിക ജീവനക്കാരും കലാമണ്ഡലത്തിലുണ്ട്. ഇവര്‍ക്ക് പുറമെ 600 വിദ്യാര്‍ഥികള്‍ക്ക് 1250 രൂപ വീതം പ്രതിമാസം സ്റ്റൈപ്പന്‍ഡും നല്‍കേണ്ടതുണ്ട്. സർക്കാർ കുടിശ്ശിക വരുത്തിയതോടെ പണമില്ലാതെ നട്ടംതിരിയുകയാണ് കലാമണ്ഡലം അധികൃതർ.