Monday, January 5, 2026

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നു; കൃത്യത്തിന് ശേഷം ജനനേന്ദ്രിയം തിന്നു; മുന്‍ അദ്ധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി

ഫ്രാങ്ക്ഫര്‍ട്ട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ അദ്ധ്യാപകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നാല്‍പത്തിരണ്ടുകാരനായ സെഫ്രാന്‍ ആണ് നാല്‍പത്തിമൂന്നുകാരനെ കൊലപ്പെടുത്തുകയും, മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തത്. പ്രതി ‘നരഭോജി ഫാന്റസി’സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും, തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ബെര്‍ലിന്‍ കോടതി പ്രിസൈഡിംഗ് ജഡ്ജി മത്തിയാസ് ഷെര്‍ട്‌സി പറഞ്ഞു.

ഒരു ജഡ്ജി എന്ന നിലയില്‍ 30 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം തന്റെ മുന്നിലെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി കേട്ടപ്പോള്‍ പ്രതി നിശബ്ദനായിരുന്നു. മുഖത്ത് കുറ്റബോധമൊന്നുമില്ലായിരുന്നു. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ സെഫ്രന്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. നാല്‍പത്തിമൂന്നുകാരന്‍ അവിടെ എത്തിയപ്പോള്‍ മയക്കുമരുന്ന് നല്‍കി. പ്രതിയും മയക്കുമരുന്നു ഉപയോഗിച്ചിരുന്നു. ബോധം നഷ്ടമായപ്പോള്‍ കഴുത്തുമുറിക്കുകയായിരുന്നു. ജനനേന്ദ്രിയം മുറിച്ച്‌ തിന്നുകയും ചെയ്തു. മൃതദേഹം പിന്നീട് കഷണങ്ങളായി മുറിച്ച്‌ ബെര്‍ലിനിലെ വടക്കുകിഴക്കന്‍ പാങ്കോ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു.

2020 സെപ്തംബറില്‍ ഒരു പാര്‍ക്കില്‍ നിന്ന് ശരീരഭാഗം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കാണാതായ നാല്‍പത്തിമൂന്നുകാരന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞതോടെ, ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു. ഇതില്‍നിന്നാണ് സെഫ്രാനാണ് കൊലയ്ക്ക് പിന്നിലെന്ന് മനസിലായത്. സ്വവര്‍ഗരതിയെക്കുറിച്ച്‌ ആളുകള്‍ കണ്ടെത്തുമെന്ന് ഭയന്ന് പ്രതി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു അഭിഭാഷകര്‍ ആദ്യം വാദിച്ചിരുന്നത്. എന്നാല്‍ സംഭവങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ അവിശ്വസനീയമാണെന്ന് ജഡ്ജി ഷെര്‍ട്‌സ് പറഞ്ഞു. വൃഷണങ്ങളുടെയും ലിംഗത്തിന്റെയും വളരെ ശ്രദ്ധാപൂര്‍വമായ വേര്‍തിരിക്കല്‍ ഒരു നരഭോജി ആചാരത്തിന്റെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles